ഹലോ മായാവി വൺലൈൻ സൂപ്പർ ആശിർവാദ് നിർമ്മിക്കും

റാഫി മെർകാട്ടിന്റെ തിരക്കഥയിൽ 2007 പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു മമ്മൂട്ടി നായകനായ മായാവിയും മോഹൻലാലിൻറെ ഹലോയും. റാഫിയുടെ സഹോദരൻ ഷാഫിയുടെ സംവിധാനത്തിലാണ് മായാവി ഒരുങ്ങിയതെങ്കിൽ ഹലോയുടെ തിരക്കഥയും സംവിധാനവും റാഫി മെർകാർട്ടിൻസ് ഒരുമിച്ച് ആയിരുന്നു. തീയറ്ററുകളിൽ അക്ഷരാർത്ഥത്തിൽ ഉത്സവപ്രതീതി സമ്മാനിച്ച ചിത്രങ്ങൾക്കുശേഷം ഇരു സിനിമകളെയും ഒന്നിപ്പിച്ച് ഹലോ മായാവി എന്ന പേരിൽ പുതിയൊരു ചിത്രം റാഫി മർക്കാട്ടിൻസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും ചിത്രം നീണ്ടു പോകുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു. സിനിമയ്ക്ക് സംഭവിച്ചതിന് പിന്നിലെ കാരണങ്ങൾ ഇപ്പോൾ വ്യക്തമാക്കുകയാണ് സംവിധായകർ.2007 ഞങ്ങൾക്കൊരു സുവർണ്ണ വർഷം തന്നെയായിരുന്നു മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് ബ്ലോക്ക് ബസ്റ്റർ വിജയങ്ങൾ സമ്മാനിക്കാൻ കഴിഞ്ഞു.

ഹലോയുടെ വിജയത്തിനു ശേഷമാണ് സിനിമയുടെ രണ്ടാം ഭാഗം മായാവി കൂടി ഉൾപ്പെടുത്തി ചെയ്താലോ എന്ന ആലോചന വന്നത്. വളരെ വേഗത്തിൽ തന്നെ ചിത്രത്തിൻറെ വൺ ലൈനും പൂർത്തിയായിരുന്നു. മോഹൻലാലിന്റെ ശിവരാമൻ എന്ന കഥാപാത്രം തന്റെ കാമുകിയായ പ്രിയയുടെ ഘാതകരെ തേടി അന്വേഷണം നടത്തുകയും, അത് അന്ന് കേസ് പണത്തിന് വേണ്ടി ഏറ്റെടുത്ത മമ്മൂട്ടിയുടെ മഹി എന്ന കഥാപാത്രത്തിന്റെ പക്കൽ എത്തുകയും ചെയ്യുന്നു. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലുകളും പിന്നീട് സൗഹൃദത്തിൽ ആവുന്നതും ആയിരുന്നു ചിത്രത്തിൻറെ ആദ്യപകുതി. ലാലേട്ടനും മമ്മൂക്കക്കും സംഭവം ഇഷ്ടമാവുകയും ആശിർവാദ് സിനിമാസിന്റെ പ്രൊഡക്ഷനിൽ സിനിമ ആരംഭിക്കാനുള്ള പ്രാരംഭ ജോലികളും ആരംഭിച്ചിരുന്നു.എന്നാൽ പിന്നീട് ആ സിനിമ വേണ്ട എന്ന് വെക്കുകയായിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,